കൽപ്പറ്റ : വയനാട് കൽപ്പറ്റ പുഴ മുടിയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടത്തിൽ മരിച്ച മൂന്ന് പേരെയും തിരിച്ചറിഞ്ഞു.
1.ജിഷ്ണ മേരി ജോസഫ് കാലക്കൽ വീട്,
ഇരിട്ടി അങ്ങാടി കടവ് കാലക്കൽ ജിഷ്ണ മേരി ജോസഫ്, 2, കാസർഗോഡ് വെള്ളരിക്കുണ്ട് പുത്തൻപുരക്കൽസ്നേഹ ജോസഫ്,എന്നീ രണ്ടു പെൺകുട്ടികളും ഇരിട്ടി അങ്ങാടിക്കടവ് കചേരികടവ് ചെന്നെളിൽവീട്, അഡോൺ ബെസ്റ്റി
എന്ന ആൺകുട്ടിയുമാണ് മരിച്ചത്. കൂടുതൽ പരിക്ക് പറ്റിയ ഡീയോണ എന്ന പെൺകുട്ടിയെ മേപ്പാടി വിംസ് ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ലിയോണ മരണപ്പെട്ട അഡോൺ ബെസ്റ്റിയുടെ സഹോദരിയാണ്. . മറ്റ് രണ്ടു കുട്ടികളായ പൂളക്കുറ്റി , വെള്ള കണ്ടിയിൽ വീട് സാൻജിയോ ജോസ് സ്നേഹയുടെ സഹോദരി വെള്ളരിക്കുണ്ട് മങ്കയം പുത്തൻപുരക്കൽ വീട് സോണ എന്നിവർ കൽപ്പറ്റ ഫാത്തിമ മാതാ ഹോസ്പിറ്റലിലെ ഐസിയുവിൽ ആണ് ഉള്ളത്. കുട്ടികൾ അബോധാവസ്ഥയിൽ ആണ് . ഇരിട്ടി ഡോൺ ബോസ്കോ കോളേജിലെ മൂന്നാം വർഷം എം.ബി.എ. കഴിഞ്ഞ വിദ്യാർത്ഥികളാണ് തീർത്ഥാടന കേന്ദ്രമായ മലയാറ്റൂർ പോയതായിരുന്നു. വൈകുന്നേരം ആറുമണിയോട് കൂടിയാണ് അപകടം.
